ഊട്ടി-മേട്ടുപ്പാളയം പൈതൃകത്തീവണ്ടി വീണ്ടും ഓടിത്തുടങ്ങി.
കോയമ്പത്തൂർ: ഊട്ടി-മേട്ടുപ്പാളയം പൈതൃകത്തീവണ്ടി രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കൂകിപ്പാഞ്ഞു. വണ്ടി നിറയെ വിനോദസഞ്ചാരികളുമായാണ് ബുധനാഴ്ച സർവീസ് നടത്തിയത്.
മേട്ടുപ്പാളയത്തു നിന്ന് രാവിലെ 7.10-നാണ് 160 സഞ്ചാരികളുമായി യാത്ര തുടങ്ങിയത്. റിസർവേഷൻ ടിക്കറ്റ് ഉള്ളവർക്കുമാത്രമാണ് യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത്. ഉച്ച തിരിഞ്ഞ് ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്കുള്ള തീവണ്ടിയിലും സീറ്റുകൾ നിറഞ്ഞിരുന്നു.
നാല് കോച്ചുകളുള്ള തീവണ്ടിയിൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് സീറ്റുകൾ മാത്രമാണുള്ളത്. ജനുവരി 10 വരേയ്ക്കുള്ള റിസർവേഷൻ ടിക്കറ്റ് ഇതിനകം പൂർണ്ണമായി വിറ്റഴിഞ്ഞു. മേട്ടുപ്പാളയം-ഊട്ടി സെക്കൻഡ് ക്ലാസ് നിരക്ക് 295 രൂപയും ഫസ്റ്റ് ക്ലാസ് നിരക്ക് 600 രൂപയുമാണ്. മഴയും പാതയിലെ മണ്ണിടിച്ചിലും മൂലം ഒക്ടോബർ 23-നാണ് പൈതൃകത്തീവണ്ടിയാത്ര നിർത്തി വെച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ