വിദ്യാരംഭം: ആയിരങ്ങൾ ആദ്യക്ഷരം കുറിച്ചു.
കോട്ടയം: വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ ദേവീക്ഷേത്രങ്ങളിൽ വൻ തിരക്ക്. പനച്ചിക്കാട്, വടക്കൻ പറവൂർ സരസ്വതീ ക്ഷേത്രങ്ങളിൽ നൂറുകണക്കിനു കരുന്നുകൾ വിദ്യാരംഭത്തിനെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് എല്ലായിടത്തും വിദ്യാരംഭ ചടങ്ങുകൾ നടന്നത്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ദക്ഷിണ മൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തിയത്. ഇത്തവണ ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരിക്കുന്നത്. പതിവിൽ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കളാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ആചാര്യൻമാർ നിർദ്ദേശങ്ങൾ നൽകി.
മൂകാംബിക ക്ഷേത്രത്തിലേതു പോലെ വർഷത്തിൽ ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിൽ ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു.
തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ