കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്.
കൊച്ചി: സംസ്ഥാനത്തെ ക്രമ സമാധാനം തകര്‍ന്നടിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുക ആണെന്നും ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
     കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
      രഞ്ജിത് വധക്കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഏകപക്ഷീയമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണം. ബിജെപി പ്രവര്‍ത്തകരെ അനാവശ്യമായി കേസില്‍ കുടുക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ. പി. നദ്ദയും രംഗത്തെത്തി.
      അതേസമയം, ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട‌്രീയ കൊലപാതകങ്ങളെപ്പറ്റി കേന്ദ്രം ഗവര്‍ണ്ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിന് ശേഷം ഗവര്‍ണ്ണര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കും. കൊലപാതകങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ആവശ്യപ്പെട്ടിരുന്നു. പിണറായി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ഇതുവരെ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 2016 മേയ് 25 മുതല്‍ 2021 ഡിസംബര്‍ 19 വരെ 19 ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരും 12 സി പി. എം - ഡി വൈ.എഫ്. ഐ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്-നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ്- ആറ്, എസ്.ഡി.പി.ഐ- രണ്ട്, ഐ.എന്‍.ടി.യു.സി-ഒന്ന്, ഐ.എന്‍.എല്‍- ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്. 11 പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്.

Post a Comment

വളരെ പുതിയ വളരെ പഴയ