ജനുവരി മുതൽ ബാങ്കിംഗ് ചാർജുകൾ കൂടും.
ന്യൂഡൽഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ കൂടും. ഇതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ മാറ്റം വരും. എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള സൗജന്യ പരിധി കഴിഞ്ഞാലായിരിക്കും അധികതുക ഈടാക്കുക. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളില്‍ നടത്തുന്ന ഓരോ പണമിടപാടിനും ഫീസുണ്ടാകും. 21 രൂപയും ജി.എസ്.ടിയും ആകും ഈടാക്കുക. നേരത്തെ നിശ്ചിത പരിധിക്ക് ശേഷം എ.ടി.എം ഉപയോഗത്തിന് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് 20 രൂപയായിരുന്നു. മെട്രോ നഗരങ്ങളില്‍ മൂന്ന് തവണ എടിഎമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാം. മറ്റ് നഗരങ്ങളിലെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ