വൈദ്യുതി, ബസ് നിരക്ക് വർദ്ധനവ് ജനങ്ങളെ കൊള്ളയടിക്കാൻ: നാഷണലിസ്റ്റ് കേരള കോൺഗ്രസ്.
കൊച്ചി: പത്ത് ശതമാനം വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കോവിഡ് കാലയളവിൽ വീണ്ടും ജനങ്ങളെ വീണ്ടും കൊള്ളയടിക്കാനാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
അധികചെലവും ധൂർത്തും വൈദ്യുതി ബോർഡ് ഒഴിവാക്കാൻ തയ്യാറാവണം. കഴിഞ്ഞ വർഷങ്ങളിൽ ഒന്നുമില്ലാത്ത വിധം സംസ്ഥാനത്തെ എല്ലാ ഡാമുകളിലും അടുത്ത മഴക്കാലമെത്തുന്നതു വരെ പൂർണ്ണ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉള്ള ജലശേഖരമുണ്ട്. 2500 കോടി രൂപ വൈദ്യുതി ബോർഡിന് കിട്ടാക്കടമായി ലഭിക്കാനുണ്ട്. കേസ് നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് കിട്ടാക്കടം വർദ്ധിക്കുന്നതിന് കാരണം.
ഇതിനൊക്കെ പുറമേ കഴിഞ്ഞ രണ്ട് മാസം കൊണ്ട് വൈദ്യുതി വിറ്റ വകയിൽ 212 കോടിയോളം രൂപാ വൈദ്യുതി ബോർഡിന് അധിക വരുമാനമായി ലഭിച്ചിട്ടുണ്ട് - അദ്ദേഹം ചൂണ്ടിക്കാട്ടി
വസ്തുതകൾ ഇതായിരിക്കേ, നിരക്ക് വർദ്ധിപ്പിക്കുന്നതിന് വൈദ്യുതി ബോർഡിന് എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്ന് വെളിപ്പെടുത്താൻ തയ്യാറാവണം കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി ഇനത്തിൽ കുറവ് വരുത്തി ബസ് ചാർജ്ജ് വർദ്ധനവ് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ബിജു നാരായണൻ നഗറിൽ (അനുഗ്രഹ) ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. എൻ. ഗിരി, എൻ. എൻ. ഷാജി, അയൂബ് മേലേടത്ത്, ട്രഷറാർ ആൻറണി ജോസഫ് മണവാളൻ, സുധീഷ് നായർ, പി. എ. റഹിം, എം. ജെ. മാത്യു, പി. എൻ. ഗോപിനാഥൻ നായർ, ഉഷാ ജയകുമാർ, ഷക്കീല മറ്റപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ