പ്രളയ ദുരന്തത്തിൽ ജല അതോറിട്ടിക്ക് കനത്ത നഷ്ടം: ജലവിതരണം മുടങ്ങും.
പീരുമേട് : ഇക്കഴിഞ്ഞ 16 ശനിയാഴ്ച ഉണ്ടായ കനത്ത മഴയേയും ഉരുൾ പൊട്ടലിനേയും തുടർന്ന്, കേരള വാട്ടർ അതോറിറ്റി പീരുമേട് സബ് ഡിവിഷൻ പരിധിയിലുള്ള വിവിധ പമ്പ് ഹൗസുകൾക്കും, നിരവധി ജലവിതരണ പൈപ്പുകൾക്കും, പെട്ടെന്ന് പരിഹരിക്കപ്പെടുവാൻ കഴിയാത്ത തരത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് മൂലം ജല അതോറിട്ടിക്ക് എതാണ്ട് ഒരു കോടിയിലധികം രുപയുടെ നഷ്ടമാണ് പീരുമേട് സബ് ഡിവിഷൻ പരിധിയിൽ കണക്കാക്കിയിരിക്കുന്നത്.
ഇവയിൽ ഭൂരിഭാഗവും യുദ്ധകാലടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും തകർന്നു പോയ കൊക്കയാർ പഞ്ചായത്തിലെ നാരകംപുഴ പമ്പ് ഹൗസിൽ നിന്നും ജലവിതരണം പുനഃസ്ഥാപിക്കാൻ ആയിട്ടില്ല.
എൻ.എച്ച് 183 റോഡിന്റെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ മൂലം വ്യാപകമായി വിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് മൂലം പെരുവന്താനം, കൊക്കയാർ, പീരുമേട് എന്നീ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ ആയിട്ടില്ല. ഇവ പുനസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ആയതിനാൽ, ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ, ജല വിതരണം നടത്തുന്നതിന് കഴിയില്ലലെന്ന്, പീരുമേട് ജല അതോറിട്ടി സബ് ഡിവിഷൻ അസി.എക്സ്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.
ആയതു കൊണ്ട് പൊതു ജനങ്ങൾ വേണ്ട മുൻകരുതൽ എടുക്കുകയും, ജല അതോറിറ്റിയോട് സഹകരിക്കണമെന്നും എ. എക്സ്. ഇ. അറിയിപ്പിൽ അഭ്യർത്ഥിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ