നാടൻ നായക്കുട്ടികൾക്ക് ആവശ്യക്കാർ വർദ്ധിക്കുന്നു.
കോട്ടയം: നായ് വളർത്തൽ മേഖലയിൽ നാടൻ നായ്ക്കുട്ടികൾക്ക് ആവശ്യക്കാർ വലിയ തോതിൽ വർദ്ധിച്ചു വരികയാണ്. ജർമ്മൻ ഷെപ്പേർഡ്, ലാബർഡോഗ്, ഗ്രേറ്റ് ലൈൻ, ഡോബർമാൻ, ബുൾഡോഗ്, റോഡ് വില്ലർ, പഗ് തുടങ്ങി നിരവധി ഇനത്തിൽപ്പെട്ട നായ്ക്കകളെയാണ് വളരെക്കാലമായി വീടുകളിൽ വളർത്തിയിരുന്നത്. ഇത്തരം നായ്ക്കൾ ആർഭാടത്തിന്റെ ഒരു ഭാഗവുമായിരുന്നു. എന്നാൽ ഇവയുടെ സംരക്ഷണ ചെലവ് വലിയ തോതിൽ വർദ്ധിച്ചതോടെ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി. ഇത്തരം നായ്ക്കളെ അപേക്ഷിച്ച് നാടൻ നായ്ക്കൾക്ക് വീടും പരിസരവും സംരക്ഷിക്കാൻ ഉള്ള കഴിവും കുറഞ്ഞ സംരക്ഷണച്ചെലവും, നിരവധി ആളുകളെ മാറ്റി ചിന്തിപ്പിക്കാൻ കാരണമാക്കി കുറുക്കൻ, കാട്ടുപാക്കാൻ തുടങ്ങിയവയുടെ ശല്യം നാടൻ നായ്ക്കൾ ഉള്ള സ്ഥലങ്ങളിൽ ഉണ്ടാകാറില്ല. വിദേശ ജനുസുകളിൽ പെട്ട നായ്ക്കൾക്ക് കൃത്യമായ പരിശീലനം ലഭിച്ചവ അല്ലെങ്കിൽ തീറ്റയും ഉറക്കവും മാത്രമേ ഉണ്ടാവുകയുള്ളു. നാടൻ നായ്ക്കൾക്ക് വീട്ടുകാരോടുള്ള അമിത സ്നേഹവും ആളുകളെ കൂടുതൽ ആകർഷിച്ചു. എന്നാൽ, നാടൻ നായ്ക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നാടൻ നായ് വളർത്തൽ കൂട്ടായ്മ രൂപീകരിച്ചതായി പൊതുപ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു. നിലവിൽ നാടൻ നായ്ക്കുട്ടികൾക്ക് ആയിരം രൂപ വരെ ഈടാക്കുന്നവർ ഉണ്ട്. തൊരുവുകളിൽ വളരുന്ന പട്ടിക്കുട്ടികളെ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുപ്പിച്ച ശേഷം ആവശ്യക്കാർക്ക് നൽകാൻ ഉള്ള പരിപാടി, കൂട്ടായ്മയുടെ ഭാഗമായി നടത്താൻ ഒരുങ്ങുകയാണ്. നാടൻ നായ് വളർത്തൽ വ്യാപകമായാൽ, തെരുവുനായ് ശല്യത്തിന് ഒരു പരിധി വരെ പരിഹാരമാകും. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്നും എബി ഐപ്പ് പറഞ്ഞു.
ഈ കൂട്ടായ്മയിൽ ചേരാൻ 9946471741 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ