മത്സ്യബന്ധന ബോട്ടുകൾക്ക് ഡീസൽ സബ്സിഡിയുമായി മത്സ്യഫെഡ്.

മത്സ്യബന്ധന ബോട്ടുകൾക്ക് ഡീസൽ സബ്സിഡിയുമായി മത്സ്യഫെഡ്.
കൊല്ലം: നൂറ് ലിറ്ററിന് മേല്‍ ഡീസലടിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ക്ക് ലിറ്ററിന് ഒരു രൂപ ഇളവ് നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്. ഇന്ധനവില വര്‍ദ്ധനവ് പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 
        മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് മത്സ്യഫെഡ് ഡീസല്‍ വിലയില്‍ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത്‌ പ്രതിമാസം ശരാശരി 7 ലക്ഷം ലിറ്റര്‍ ഡീസല്‍ മത്സ്യഫെഡ് ബങ്കുകള്‍ വഴി മത്സ്യത്തൊഴിലാളി കള്‍ക്ക്‌ വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ ഇളവ്‌ നല്‍കുന്നതോടെ പ്രതിമാസം 7 ലക്ഷം രൂപ മത്സ്യ ഫെഡിന്റെ സഹായമായി തൊഴിലാളി കള്‍ക്ക് ലഭിക്കും. കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ബങ്കുകള്‍ ഉള്ളത്. വലിയ ബോട്ടുകള്‍ 1500 മുതല്‍ 3000 വരെ ലിറ്ററും ഇന്‍ ബോര്‍ഡ്‌ വള്ളങ്ങള്‍ 250 മുതല്‍ 300 വരെ ലിറ്ററും‌ ഡീസലാണ് അടിക്കുന്നത്. 
        സബ്‌സിഡി നല്‍കുന്നതിനെ ബോട്ടുടമകള്‍ സ്വാഗതം 
ചെയ്യുന്നുണ്ടെങ്കിലും, ചുരുക്കം ചില ബോട്ടുകള്‍ക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കു എന്ന് ബോട്ടുടമകൾ പറയുന്നു. എല്ലാ പമ്പുകളിലും സബ്‌സിഡി വേണമെന്നാണ് ഇവർ വാദിക്കുന്നത്. അല്ലാത്ത പക്ഷം പദ്ധതി കൊണ്ട് ഗുണം ഉണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ