ക്രിപ്‌റ്റോ ഫണ്ടുകള്‍ക്ക് സെബി അനുമതി ഇല്ല.
ന്യൂ ഡൽഹി: ക്രിപ്‌റ്റോ ആസ്തികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തീരുമാനിച്ചു. ക്രിപ്‌റ്റോ കറന്‍സി ഇടപാട് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇനിയും വ്യക്തത വരാത്തതിനാലാണ് പുതിയ ഫണ്ടുകള്‍ക്ക് അനുമതി നല്‍കേണ്ടന്ന തീരുമാനത്തിലെത്തിയത്.
ക്രിപ്‌റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവില്‍ രാജ്യത്ത് നിരോധനം ഇല്ലെങ്കിലും അവയുടെ നികുതി ബാധ്യത, നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തത ആയിട്ടില്ല. ഇന്‍വെസ്‌കോ ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട് (ഇന്‍വെസ്‌കോ കോയിന്‍ ഷെയേഴ്‌സ് ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്) അവതരിപ്പിച്ചത്.
സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്. നവംബര്‍ 24ന് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. സച്ചിന്‍ ബെന്‍സാലിന്റെ നവി മ്യൂച്വല്‍ ഫണ്ട് ബ്ലോക്ക് ചെയിന്‍ ഇന്‍ഡക്‌സ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് പദ്ധതിരേഖ സെബിക്ക് സമര്‍പ്പിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ