കെ യു ആർ ടി സി ബസുകൾക്ക് മരണമണി മുഴങ്ങുന്നു.
കൊച്ചി: കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെ യു ആർ ടി സി ബസുകൾക്ക് മരണമണി മുഴങ്ങുന്നു. ഇത്തരം ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യത ആണെന്നും ഘട്ടഘട്ടമായി ഒഴിവാക്കുക ആണെന്നും ഗതാഗതമന്ത്രി തന്നെ അറിയിച്ചു.
എറണാകുളം കെ യു ആർ ടി സി ബസ് സ്റ്റാൻഡിൽ മരണം കാത്തു കഴിയുന്ന എസി, നോൺ എസി ബസുകളുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബസുകളുടെ ഉളളിലെ ദുരവസ്ഥ ദുരവസ്ഥ ഇതിലെ ജീവനക്കാരും പുറം ലോകത്തെ അറിയിച്ചിരുന്നു. എന്നാൽ കെ എസ് ആർ ടി സിക്ക് വലിയ നഷ്ടമാണ് ഈ ബസുകളെന്നാണ് ഗതാഗതമന്ത്രി ഇപ്പോൾ പറയുന്നത്. ഒരു ലിറ്റർ ഡീസലിന് രണ്ട് കിലോമീറ്ററാണ് കിട്ടുന്നത്. മിക്കതിനും ഗുണനിലവാരം ഇല്ല. പരിപാലനച്ചെലവ് കൂടുതലാണ്. കൊവിഡ് കാലമായിതിനാൽ എസി ബസിൽ ആള് കേറുന്നില്ല. തേവരയിലേതടക്കം മിക്ക ബസുകളും ആക്രിവിലയ്ക്ക് പൊളിക്കാൻ ഇട്ടിരിക്കുകയാണ്.
രാജ്യത്തെ നഗരവികസനത്തിന്‍റെ ഭാഗമായിട്ടാണ് ജൻറം പദ്ധതി വഴി സൗജന്യമായി സംസ്ഥാനങ്ങൾക്ക് എസി, നോൺ എസി ബസുകൾ നൽകിയത്. നഗരത്തിനുളളിൽ സർക്കുലർ സർവീസ് എന്നതായിരുന്നു ആശയം. എന്നാൽ കേരളമാകട്ടെ പ്രത്യേക കമ്പനി തന്നെ രൂപീകരിച്ച് ദീർഘദൂര സർവീസുകളും നടത്തി. ഇതു പലപ്പോഴും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൊവിഡ് കാലം കഴിയുന്നതോടെ കട്ടപ്പുറത്തായി ഈ ബസുകളിൽ ഭൂരിഭാഗവും. അവ ഇനി ആക്രിവിലയ്ക്ക് വിൽക്കാനാണ് സർക്കാർ നീക്കം.
إرسال تعليق