പോലീസ് സ്റ്റേഷനുകൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാനോ കൂട്ടാനോ ?
എറണാകുളം: നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നൽകി, ഡിസിപി ഐശ്വര്യ ദോഗ്രെ എന്ന് റിപ്പോർട്ടുകൾ. ഡിസിപിയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്.
കോവിഡ് പരിശോധനയുടെ മറവില്‍ സർക്കാർ നിർദ്ദേശപ്രകാരം പൊലീസ് ജനങ്ങൾക്കു മേൽ അന്യായമായി പിഴ ചുമത്തുന്നുവെന്ന വിമർശനം വ്യാപകമാകുമ്പോഴാണ് പെറ്റി കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ താക്കീത്. പിഴ ചുമത്തി പൊലീസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷവും നിയമസഭയിൽ ഉന്നയിച്ചിരുന്നു.
അതേസമയം, പെറ്റി കേസുകൾ എടുക്കുന്നതിൽ പല സ്റ്റേഷനുകളും പുറകിലാണെന്നാണ് ഡിസിപിയുടെ വിമർശനം. പെറ്റി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരോ പൊലീസ് സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദ്ദേശവും നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുകളിൽ നിന്നുള്ള ഉത്തരവ് പാലിക്കാൻ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ലാതെ പൊലീസിനും മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലെന്നാണ് പോലീസുകാരും അടക്കം പറയുന്നത് എന്നാണ് സൂചനകൾ. പക്ഷേ, ഇത്തരം സൂചനകളെപ്പറ്റി കൂടുതൽ ഒരുദ്യോഗസ്ഥരും പ്രതികരിക്കാറില്ല.
അതേ സമയം, സാധാരണ ജനങ്ങൾ ചോദിക്കുന്നത്, പോലീസ് സംവിധാനങ്ങൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാനല്ലേ പ്രവർത്തിക്കുന്നതെന്നും, ഇതിന് കടകവിരുദ്ധമല്ലേ പെറ്റികേസുകളുടെ എണ്ണം കൂട്ടാൻ മേലാപ്പീസർമാരിൽ നിന്നും കിട്ടുന്ന അനൗദ്യോഗിക നിർദ്ദേശം എന്നുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ